ന്യൂഡൽഹി: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കുറഞ്ഞ വിലയ്‌ക്ക് ഭൂമി സ്വന്തമാക്കിയെന്ന കേസിൽ ആർ.ജെ.ഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ സി.ബി.ഐ ചോദ്യം ചെയ്‌തു. സഹോദരിയും രാജ്യസഭാ എം.പിയുമായ മിസാഭാരതിയെ ഇതേ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു.
കേസിൽ അറസ്റ്റ് ഒഴിവാക്കാൻ തേജസ്വി കഴിഞ്ഞയാഴ്‌ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ പത്തരയ്‌ക്കാണ് തേജസ്വി ഡൽഹി സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി എത്തിയത്.
തേജസ്വിയുടെ പിതാവും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ്
2004-2009 കാലത്ത് യു.പി.എ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ജോലി നൽകിയതിന് പകരം കുറഞ്ഞ വിലയ്‌ക്ക് ഭൂമി സമ്പാദിച്ചെന്നാണ് സിബിഐ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |