ന്യൂഡൽഹി: ത്രിപുര നിയമസഭ സ്പീക്കറായി ബി.ജെ.പിയിലെ ബിശ്വബന്ധു സെൻ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം - കോൺഗ്രസ് മുന്നണി സ്ഥാനാർത്ഥി ഗോപാൽ ചന്ദ്ര റോയിയെയാണ് സെൻ പരാജയപ്പെടുത്തിയത്. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന തിപ്രമോത പാർട്ടി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിശ്വബന്ധു സെന്നിന് 32ഉം ഗോപാൽ ചന്ദ്ര റോയ്ക്ക് 14 വോട്ടുകളും ലഭിച്ചു.
തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് സഭയിലെ സീറ്റ് ക്രമീകരണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് തിപ്ര മോത അംഗങ്ങൾ
സഭയിൽ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ സ്ഥാനാർത്ഥി ഗോപാൽ ചന്ദ്ര റോയിയുടെ നാമനിർദ്ദേശ പത്രികയിൽ പേര് നിർദ്ദേശിച്ചത് തിപ്രമോത നിയമസഭ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ അനിമേഷ് ദേബർമയായിരുന്നു. തിരഞ്ഞെടുപ്പിന് തലേ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിപ്രമോത പാർട്ടി മേധാവി പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമനെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. തിപ്രമോത മുന്നോട്ട് വച്ച പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ 27നകം ഒരു മദ്ധ്യസ്ഥനെ നിയമിക്കുമെന്ന് അമിത് ഷാ ദേബ് ബർമനെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |