വെള്ളിത്തിരയിൽ മാത്രമല്ല , ജീവിതത്തിലും ആയുഷ്കാലം മുഴുവൻ പ്രേക്ഷകരെ ചിരിപ്പിച്ച ഇന്നസെന്റ് അവസാനം മലയാളികളെ കരയിപ്പിച്ച് മടങ്ങി. ഇന്നസെന്റിന് കുടുംബാംഗങ്ങൾ അന്ത്യ ചുംബനം നൽകുന്ന രംഗങ്ങൾ ഹൃദയഭേദകമായി. പ്രിയതമന് അന്ത്യചുംബനം നൽകാൻ പോലുമാകാതെ പ്രിയപാതി ആലീസ് തളർന്നിരുന്നു. ഏക മകൻ സോണറ്രിനും ഭാര്യ രശ്മിക്കും ചെറുമക്കൾക്കും കരച്ചിൽ അടക്കാനായില്ല. നടി കാവ്യ മാധവൻ പൊട്ടിക്കരഞ്ഞുക്കൊണ്ടാണ് മൃതദേഹത്തിന് മുന്നിൽ നിന്നത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.വിലാപയാത്രയായാണ് മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ എത്തിച്ചത്. മന്ത്രി ആർ. ബിന്ദു, ടൊവിനോ തോമസ്, ഇടവേള ബാബു എന്നിവരായിരുന്നു മുൻനിരയിൽ. ഒൗദ്യോഗിക ബഹുമതികളോടെയാണ് നാടിന്റെ പ്രിയതാരത്തിന്റെ അവസാന യാത്ര അയപ്പ് . സംസ്കാര ചടങ്ങിന് വൻജനാവലി സാക്ഷ്യം വഹിച്ചു. ഞായർ രാത്രി പത്തരയോടെയാണ് ഇന്നസെന്റ് വിട വാങ്ങിയത്.ഇനി, പ്രേക്ഷക മനസിൽ ജീവിക്കും ഇന്നസെന്റ് കഥാപാത്രങ്ങളും ആ നന്മമുഖവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |