ബെയ്ജിംഗ്: ചൈനീസ് ഭരണാധികാരികളെ വിമർശിച്ച ശേഷം രാജ്യം വിട്ട് ഒളിവുജീവിതം നയിച്ച ചൈനീസ് ഇന്റർനെറ്റ് ഭീമൻ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മാ രണ്ടു വർഷത്തിന് ശേഷം വീണ്ടും ചൈനയിൽ മടങ്ങിയെത്തി പൊതുപരിപാടിയിൽ പങ്കെടുത്തു. ഹാങ്ഷൂവിലെ ഒരു സ്കൂൾ സന്ദർശിച്ച ജാക്ക് മാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
2019ൽ ആലിബാബയുടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ജാക്ക് മാ 2020 നവംബറിൽ ചൈനയിലെ ധനകാര്യ സംവിധാനങ്ങളുടെ നിയന്ത്രണങ്ങളെ വിമർശിച്ചതോടെയാണ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായത്.
അതോടെ ഭരണകൂടവേട്ട ഭയന്ന് രാജ്യം വിട്ട ജാക്ക് മാ യൂറോപ്പ്, ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോംഗ് എന്നിവിടങ്ങളിൽ രഹസ്യമായി താമസിച്ചു.
പുതിയ പ്രധാനമന്ത്രി ലി ചിയാംഗിന്റെ നിലപാട് കുത്തകകളോടുള്ള ഭരണകൂടത്തിന്റെ സമീപനമാറ്റത്തിന്റെ സൂചനയായി കാണുന്നതിനിടെ ആണ് ജാക്ക് മാ മടങ്ങിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |