ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി മുഖ്യപ്രതി പൾസർ സുനി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പൾസർ സുനി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ വിചാരണ ഉടൻ പൂർത്തിയാകാൻ സാദ്ധ്യതയില്ലെന്ന് സുനി ഹർജിയിൽ പറയുന്നു. ഇത് രണ്ടാമത്തെ തവണയാണ് പൾസർ സുനി സുപ്രീംകോടതിയെ സമീപിക്കുന്നത്.
ആറുവർഷത്തിലേറെയായി വിചാരണ തടവുകാരനായി ജയിലിലാണെന്നും നടൻ ദിലീപ് പ്രതിയായ കേസായതിനാൽ വിചാരണ അനന്തമായി നീളുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്. വിചാരണ സമയബന്ധിതമായി പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ പൾസർ സുനിയ്ക്ക് നേരത്തെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |