SignIn
Kerala Kaumudi Online
Friday, 26 April 2024 6.48 AM IST

ഇറക്കുമതി തീരുവ ഒഴിവാക്കി ; കാൻസർ മരുന്നിന് ഉൾപ്പെടെ വിലകുറയും

medicine

 വില കുറയുക 51 രോഗങ്ങളുടെ മരുന്നിന്

 വ്യക്തിഗത ഇറക്കുമതിക്ക് സർട്ടിഫിക്കറ്റ് വേണം

ന്യൂഡൽഹി:ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ തൊള്ളായിരത്തോളം മരുന്നുകളുടെ വില വർദ്ധിക്കുമ്പോൾ, കാൻസർ ചികിത്സയ്‌ക്കുള്ള പെംബ്രോലിസുമാബിൻ (കെയ്‌ട്രുഡ) ഉൾപ്പെടെ 51 അപൂർവ രോഗങ്ങളുടെ മരുന്നുകളുടെ വില ഗണ്യമായി കുറയും. കേന്ദ്രസർക്കാരിന്റെ അപൂർവ രോഗങ്ങളുടെ പട്ടികയിലുള്ള മരുന്നുകളുടെയും ഭക്ഷണപദാർത്ഥങ്ങളുടെയും ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കിയതാണ് രോഗികൾക്ക് ആശ്വാസമാവുന്നത്. ഇളവ് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. ഈ രോഗങ്ങൾ ബാധിച്ചവരുടെ വ്യക്തിഗത ചികിത്സാ ചെലവ് വർഷം 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ലാഭിക്കാമെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.

.പാരമ്പര്യ വൃക്ക രോഗമായ ഓട്ടോസോമൽ ഡോമിനന്റ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ്, ഓട്ടോസോമൽ റെസസിവ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ്, കരളിനെ ബാധിക്കുന്ന ഗ്ലൈക്കോജൻ സ്റ്റോറേജ് ഡിസീസ് തുടങ്ങിയവയാണ് അപൂർവ രോഗങ്ങളുടെ പട്ടികയിലുള്ളത്.

മരുന്നുകൾക്ക് പൊതുവേ 10 ശതമാനവും ജീവൻരക്ഷാ മരുന്നുകൾക്കും വാക്സിനുകൾക്കും അഞ്ച് ശതമാനവുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ. ചില ജീവൻ രക്ഷാമരുന്നുകൾക്കും വാക്സിനുകൾക്കും കസ്റ്റംസ് തീരുവ ഈടാക്കാറില്ല.

പ്രത്യേക രോഗമുള്ളവർക്ക് പോഷകാഹാര പിന്തുണ നൽകാനുള്ള ഭക്ഷണപദാർത്ഥങ്ങളും മരുന്നുകളും ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഹെൽത്ത് സർവ്വീസ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, സിവിൽ സർജൻ എന്നിവരിൽ ആരുടെയെങ്കിലും സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ചെലവേറിയ ചികിത്സയിൽ ആശ്വാസം

അപൂർവ രോഗങ്ങളുടെ മരുന്നുകളുടെയും പ്രത്യേക ഭക്ഷണപദാർത്ഥങ്ങളുടെയും ഇറക്കുമതി ചെലവേറിയതാണ്. അപൂർവ രോഗം ബാധിച്ച, 10 കിലോ ഭാരമുളള ഒരു കുട്ടിയുടെ വാർഷിക ചികിത്സാ ചെലവ് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരും. പ്രായവും ശരീര ഭാരവും കൂടുന്തോറും ചികിത്സാ ചെലവും കൂടും. ആജീവനാന്ത ചികിത്സയുടെ ചെലവ് അതിഭീമമായിരിക്കും. ഇത് ലാഭിക്കാൻ തീരുവ ഇളവ് വഴിയൊരുക്കും.

വേദന സംഹാരികൾ,

ആന്റിബയോട്ടിക് വിലകൂടും

അതേസമയം, വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും ഹൃദ്രോഗ മരുന്നുകളും ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ഏപ്രിൽ ഒന്നു മുതൽ രണ്ട് മുതൽ 12 ശതമാനം വരെ വില വർദ്ധിക്കുമെന്നാണ് സൂചന. മൊത്ത വിലസൂചികയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ മരുന്നുകൾക്ക് 12ശതമാനം വരെ വില കൂട്ടാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അനുമതി നൽകിയിരിക്കയാണ്. വിഷചികിത്സ, പാർക്കിൻസൺസ്, ഡിമെൻഷ്യ, ഹൃദ്രോഗം, ത്വക്‌ രോഗം,കൊവിഡ്, ടി. ബി, ആന്റി ഫംഗൽ, ആന്റി വൈറൽ,മലേറിയ, അനീമിയ, ഇ. എൻ. ടി, നേത്രരോഗങ്ങൾ, ശ്വാസകോശ രോഗം തുടങ്ങിയ മിക്ക രോഗങ്ങളുടെയും മരുന്നുകൾക്ക് വില വർദ്ധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MEDICINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.