■ശ്രീനാരായണ പഠനത്തിൽ ഡിപ്ളോമ കോഴ്സുകൾ തുടങ്ങും
തിരുവനന്തപുരം: പരീക്ഷാ മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കുമെന്ന് കേരള
സർവകലാശാലാ ബഡ്ജറ്റിൽ പ്രഖ്യാപനം. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് സ്ക്രീനിൽ മാർക്കിടുന്ന ഓൺസ്ക്രീൻ മൂല്യനിർണയത്തിന് സൗകര്യമൊരുക്കാൻ സ്കാനിംഗ് സെന്ററിന് 25 ലക്ഷം രൂപവകയിരുത്തി.
അദ്ധ്യാപകർക്ക് വീട്ടിലോ ജോലി സ്ഥാലത്തോ ഇരുന്ന് മൂല്യനിർണയം നടത്താം. ഇതോടെ, ഒരു വർഷം നടത്തുന്ന 12000 പരീക്ഷകളിലും ഫലപ്രഖ്യാപനം വേഗത്തിലാക്കും. തൊഴിൽ സാദ്ധ്യതയുള്ള കോഴ്സുകൾ റഗുലർ, സായാഹ്ന, വാരാന്ത്യ രീതിയിൽ ഓൺലൈനായും നേരിട്ടും നടത്തും. ട്രാൻസ്ലേഷണൽ ഗവേഷണത്തിന് 10 കോടി വകയിരുത്തി. ലോകത്തെ മികച്ച 200 സർവകലാശാലകളിൽ ഗവേഷണത്തിന് 100 പേർക്ക് സ്കോളർഷിപ്പിന് 10കോടി
യുണ്ട്. 771.29കോടി രൂപ വരവും അത്രയും ചെലവുമുള്ള ബഡ്ജറ്റാണ് ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച്. ബാബുജാൻ അവതരിപ്പിച്ചത്. പദ്ധതി ഇതര ഗ്രാന്റായി 398കോടി, ആഭ്യന്തര വരുമാനമായി 186.17കോടി ഉൾപ്പെടെ 584.17കോടിയാണ് വരവ് . 320.22 കോടി സർക്കാരിന്റെ പദ്ധതിയിതര വിഹിതം.
ശ്രീനാരായണ ദർശനത്തിന്റെ സമഗ്ര പഠനത്തിന് സർവകലാശാലയുടെ അന്തർദേശീയ ശ്രീനാരായണ പഠനഗവേഷണ കേന്ദ്രം ശ്രീനാരായണോളജിയിൽ ഡിപ്ലോമ കോഴ്സുകൾ തുടങ്ങും. പ്രാരംഭ പ്രവർത്തനത്തിന് 10 ലക്ഷം അനുവദിച്ചു. മഹാകവി കുമാരനാശാനോടുള്ള ആദരവായി ആശാനെക്കുറിച്ചുള്ള 100 പഠനങ്ങൾ സമാഹരിക്കും. പ്രകാശന വിഭാഗത്തിന് 8 ലക്ഷം രൂപ അനുവദിച്ചു.
ബ്രഹ്മപുരത്ത് പരിസ്ഥിതി
ആഘാത പഠനം
ബ്രഹ്മപുരം പദ്ധതി പ്രദേശത്ത് ജിയോളജി വകുപ്പ് പരിസ്ഥിതി ആഘാത പഠനം
നടത്തുമെന്ന് ബഡ്ജറ്റിൽ പറയുന്നു.
■കാര്യവട്ടം കാമ്പസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റീഡിംഗ് ഹാളിന് ഒരു കോടി
■സമുദ്ര സാക്ഷരതയെക്കുറിച്ച് ഓൺലൈൻ കോഴ്സുകൾ തുടങ്ങാൻ 20ലക്ഷം
■ഒരാഴ്ച നീളുന്ന കേരള സമ്മേളനം കാര്യവട്ടം കാമ്പസിൽ നടത്താൻ 30ലക്ഷം
■കാര്യവട്ടത്തെ ക്ലിഫിനെ സെൻട്രൽ ലബോറട്ടറിയാക്കാൻ കിഫ്ബിയുടെ 49 കോടിക്ക് പുറമേ 30ലക്ഷം
■കാര്യവട്ടം കാമ്പസിൽ അക്വാട്ടിക് കോംപ്ലക്സ് സ്ഥാപിക്കാൻ 50ലക്ഷം
■യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഡിജിറ്റൽ റീഡിംഗിന് 25 ടാബുകൾ
■പഠനവകുപ്പുകളിലെ അദ്ധ്യാപകർക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ 25ലക്ഷം
■ സ്വാതിതിരുനാൾ സ്മാരക റെക്കാർഡിംഗ് സ്റ്റുഡിയോയ്ക്ക് ഒരു കോടി
■യൂണിവേഴ്സിറ്റി സ്പോർട്സ് കോംപ്ലക്സിന് ഒരു കോടി
■കാര്യവട്ടത്ത് നൃത്തവിദ്യാലയം തുടങ്ങാൻ 25ലക്ഷം
■ 1.275 മെഗാവാട്ട് സോളാർ പ്ലാന്റ് സ്ഥാപിക്കാൻ 10ലക്ഷം
■പാളയം, കാര്യവട്ടം കാമ്പസുകളിൽ കോഫിഹൗസുകളും റേഡിയോ ടവറുകളും.
ഹെൽത്ത് സെന്ററുകളും ലബോറട്ടറികളും
■കാര്യവട്ടം കാമ്പസിൽ അദ്ധ്യാപകർക്കും ജീവനക്കാർക്കുമായി ഫ്ലാറ്രുകൾ പണിയാൻ ഒരു കോടി
■പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് തുക മുപ്പതിനായിരം രൂപയാക്കും. നിലവിൽ 20,000
■കാൻസർ പഠനത്തിന് ഫ്ലോസൈറ്റോമെട്രി സംവിധാനമൊരുക്കാൻ 30ലക്ഷം
■മുടി കൊഴിച്ചിലിന് കുടലിലെ സൂക്ഷ്മാണുക്കളുമായുള്ള ബന്ധം പഠിക്കാൻ 10ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |