ന്യൂഡൽഹി: രാജ്യത്ത് ഒരിടവേളയ്‌ക്ക് ശേഷം ശക്തിപ്രാപിക്കുകയാണ് കൊവിഡ് എന്ന സൂചനയുമായി ഇന്നും രോഗികളുടെ എണ്ണത്തിൽ വർദ്ധന. 3095 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് മൂവായിരം കടന്നത് ഇന്നലെയാണ്. 3016 പേർക്കാണ് കഴിഞ്ഞദിവസം രോഗം കണ്ടെത്തിയത്. കേരളം, മഹാരാഷ്‌ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ട്. കേരളത്തിൽ 765 പേർക്കാണ് വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്‌ച 686ഉം ചൊവ്വാഴ്‌ച 332ഉം ആയിരുന്നു.
മഹാരാഷ്‌ട്രയിൽ വ്യാഴാഴ്‌ച 694 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്‌ച ഇന്ന് 483 ആയിരുന്നു. ഡൽഹിയിലും ഞായറാഴ്‌ച 153 ആയിരുന്നത് ബുധനാഴ്‌ച 300ആയി ഉയർന്നു. ചൊവ്വാഴ്‌ച ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ഈ ആഴ്‌ച രോഗം ബാധിച്ച് മരിച്ചവർ 17 ആയി. മുൻപ് രോഗം ബാധിച്ചിരുന്ന പ്രായമായവരിലും രോഗബാധിതരിലും കൊവിഡ് വ്യാപന സാദ്ധ്യതയുണ്ടെന്നാണ് ഡോക്‌ടർമാർ നൽകുന്ന മുന്നറിയിപ്പ്. നിലവിൽ 13509 ആണ് ഇന്ത്യയിലെ രോഗബാധിതർ. രാജ്യത്ത് 18 സംസ്ഥാനങ്ങളിൽ നിന്നായി 44 ജില്ലകളിൽ കൊവിഡ് വ്യാപനത്തിന് സാദ്ധ്യതയേറിയതായി വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |