SignIn
Kerala Kaumudi Online
Sunday, 28 July 2024 4.14 PM IST

ആരോഗ്യ വകുപ്പിലെ നിയമനങ്ങൾ: പി കെ ഫിറോസിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധം,​ പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്

hh

തിരുവനന്തപുരം : ആയുഷ് വകുപ്പിലെ നി.യമനങ്ങളെപ്പറ്റിയുള്ള പി. കെ. ഫിറോസിന്റെ ആരോപണം വസ്തുതാവിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥിരം തസ്തികകളിൽ നിയമനം നടത്തുന്നത് പി.എസ്.സി വഴിയാണ്. ചില തസ്തികളിൽ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നേരിട്ടും നിയമനം നടത്താറുണ്ട്. സ്ഥിരം തസ്തികകളിൽ ഒഴിവ് വരുമ്പോൾ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തിൽ അത്തരം തസ്തികകളിൽ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ആളുകളെ നിയമിക്കാറുമുണ്ട്. സർക്കാരിന്റെ കൃത്യമായ മാർഗ നിർദ്ദേശം ഇതിനായുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നാഷണൽ ആയുഷ് മിഷനിലെ നിയമനങ്ങളെല്ലാം തന്നെ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് നടത്തുന്നത്. പത്ര പരസ്യം നൽകി അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റർവ്യൂവും നടത്തിയാണ് നിയമനം നടത്തുന്നത്. 20ൽ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ മാനദണ്ഡമനുസരിച്ച് പരീക്ഷ നിർബന്ധമാണ്. ഫിറോസ് ആരോപണം ഉന്നയിച്ച എടക്കര ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ വഴി നിയമിച്ച 10 പേരെയും അപേക്ഷ ക്ഷണിച്ച് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിയമിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിയമിക്കപ്പെട്ട അവരുടെ കരാർ പുതുക്കി നൽകുന്നത് നാഷണൽ ആയുഷ് മിഷന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ആരോഗ്യ വകുപ്പിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA GEORGE, AYUSH, AYUSH VACANCY, PK FIROZ, YOUTH LEAGUE, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.