കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്‌ഫിയെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തി. കേസിലെ സാക്ഷികളെ ക്യാമ്പിലെത്തിച്ചാണ് അന്വേഷണ സംഘം തിരിച്ചറിയൽ പരേഡ് നടത്തിയത്. എഡിജിപി എം.ആർ അജിത്ത് കുമാർ,ഐ.ജി നീരജ് കുമാർ ഗുപ്‌ത എന്നിവരും ക്യാമ്പിലെത്തിയിരുന്നു. സാക്ഷികളിൽ നിന്നും പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തിരുന്നു. ആക്രമണ സമയത്ത് ഷാരൂഖ് ചുവന്ന ഷർട്ടാണ് ധരിച്ചിരുന്നതെന്നാണ് സാക്ഷിമൊഴി. പക്ഷെ കണ്ണൂരിലെത്തിയപ്പോൾ വസ്‌ത്രം മറ്റൊന്നായിരുന്നു. തന്റെ ബാഗ് നഷ്‌ടപ്പെട്ടിട്ടും ഷാരൂഖ് സെയ്‌ഫിയ്‌ക്ക് വസ്‌ത്രം മാറ്റാൻ സാധിച്ചതിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. ഇത് പ്രതിയ്‌ക്ക് മറ്റാരിൽ നിന്നോ സഹായം ലഭിച്ചതിന്റെ തെളിവാണെന്നാണ് സംശയമുയരുന്നത്. ഇതിനായി അന്വേഷണം നടത്തുകയാണ് സംഘം.
മുൻപ് കോയമ്പത്തൂരിലും മംഗലാപുരത്തുമുണ്ടായ കാർ സ്‌ഫോടനവും ഈ ട്രെയിൻ ആക്രമണവും തമ്മിൽ ചില സാമ്യതകൾ അന്വേഷണസംഘത്തിന് കണ്ടെത്താനായി. തുടർന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്കും നീണ്ടു. ഷാരൂഖിന് കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധമുണ്ടോ എന്നകാര്യം അന്വേഷിക്കുന്നതായി പൊലീസ് കമ്മീഷണർ വി. ബാലകൃഷ്‌ണൻ പറഞ്ഞു. വീടുവിട്ട് കേരളത്തിൽ എത്തിയ പ്രതിയ്‌ക്ക് തിരികെ നാട്ടിലേക്ക് മടങ്ങാൻ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |