തൃശൂർ: സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി റേഷൻകടകളെ ചെറിയ സൂപ്പർ മാർക്കറ്റ്, മൈക്രോ എ.ടി.എം തുടങ്ങി സൗകര്യങ്ങളോടെ സജ്ജീകരിക്കുന്ന കെ- സ്റ്റോർ സംരംഭത്തിന് തൃശൂരിൽ തുടക്കമാകുന്നു. റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വിപുലമാക്കി സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ മിനി ബാങ്കിംഗ്, യൂട്ടിലിറ്റി പേയ്‌മെന്റ്, ഛോട്ടു ഗ്യാസ് വിതരണം, മിൽമ ഉൽപന്നം, ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ, ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന കോമൺ സർവീസ് സെന്റർ എന്നിവ ഉൾപ്പെടെ സജ്ജമാക്കിയാണ് കെ സ്റ്റോറുകളാക്കി മാറ്റുന്നതെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആർ അനിൽ പറഞ്ഞു.
കെ - സ്റ്റോർ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്ക് റേഷൻ കടകൾ വഴി നിത്യോപയോഗ സാധനങ്ങളും അവശ്യസർവീസും ലഭ്യമാകുന്നതോടൊപ്പം റേഷൻ ഡീലർമാർക്ക് കൂടുതൽ വരുമാനവും ലഭിക്കും. ഇ- പോസ് മെഷീൻ വെയിംഗ് ബാലൻസുമായി ലിങ്ക് ചെയ്യുമ്പോൾ ഗുണഭോക്താക്കൾക്ക് അർഹമായ വിതരണ തോത് പ്രകാരമുള്ള അളവ് തൂക്കം വെയിംഗ് ബാലൻസിൽ കൃത്യമായി വന്നാലേ ഇപോസ് മെഷീനിൽ ബിൽ ജനറേറ്റ് ചെയ്യാനാകൂവെന്നതിനാൽ കൃത്യമായ തൂക്കവും ഉറപ്പുവരുത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേന്മകൾ ഇവ
ഡിജിറ്റൽ രൂപത്തിൽ സാധനത്തിന്റെ വില നൽകാം
ചെറിയ ബാങ്ക് ഇടപാട് നടത്താം
ബാങ്ക് അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കാം
കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലടയ്ക്കാം
മേയ് 14ന് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |