ന്യൂഡൽഹി: ഏകസിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വിളിച്ച ഉന്നതതല യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്‌തു. ഈ വിഷയത്തിൽ അമിത് ഷാ വിളിക്കുന്ന ആദ്യത്തെ ഉന്നത തല യോഗമാണിത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബി. ജെ. പി അദ്ധ്യക്ഷൻ ജെ. പി നദ്ദ, ആർ. എസ്. എസ് ജോയിന്റ് ജനറൽ സെക്രട്ടറി അരുൺകുമാർ തുടങ്ങിയ നേതാക്കളുമായും അമിത് ഷാ ചർച്ച നടത്തിയതായാണ് വിവരം. ഏക സിവിൽ കോഡ് നടപ്പാക്കാൻ കഴിഞ്ഞ ഡിസംബറിൽ ബി. ജെ.പി അംഗം കിരോഡി ലാൽ മീണ അവതരിപ്പിച്ച സ്വകാര്യ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. അതിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച മൂന്ന് പ്രമേയങ്ങൾ സഭ വോട്ടിനിട്ട് ( 63 -23 )പരാജയപ്പെടുത്തിയിരുന്നു
ബി.ജെ.പിയുടെ കാലങ്ങളായുള്ള വാഗ്ദാനം
ജനസംഘം ആയിരുന്ന കാലം മുതലുള്ള വാഗ്ദാനമാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത്.
2014 ലും 2019 ലും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.
2024ലെ തിരഞ്ഞെടുപ്പിലും മുഖ്യ ചർച്ചയാക്കാൻ ലക്ഷ്യം
അന്തിമ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി
വിഷയം ലാ കമ്മീഷൻ പരിഗണിച്ചേക്കും
ഏക സിവിൽ കോഡ്.
ജാതിമത ഭേദമെന്യേ സ്വത്ത്- വിവാഹ, വ്യക്തിഗത കാര്യങ്ങൾക്ക് ഏക നിയമം
നിലവിലെ ഹിന്ദു വിവാഹ - പിന്തുടർച്ചാവകാശനിയമം, മുസ്ലീം വ്യക്തി നിയമം തുടങ്ങിയവ റദ്ദാവും.
ഭരണഘടന പറയുന്നത്
ഏക സിവിൽ കോഡ് നടപ്പാക്കാവുന്നതാണെന്ന് ആർട്ടിക്കിൾ 44 അനുശാസിക്കുന്നു. പക്ഷേ നിയമം മൂലം അടിച്ചേൽപ്പിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |