SignIn
Kerala Kaumudi Online
Saturday, 27 July 2024 1.26 PM IST

'പ്രധാനമന്ത്രിയായി മോദി ഉള്ളിടത്താേളം പോപ്പുലർ ഫ്രണ്ട് കേരളത്തിൽ കാലുകുത്തില്ല': ഇരുമുണികൾക്കും അമിത് ഷായുടെ വിമർശനം

amit-shah

ആലപ്പുഴ: ഇടത്,വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണെന്നുപറഞ്ഞ അമിത് ഷാ, മോദി പ്രധാനമന്ത്രി കസേരയിൽ ഉള്ളിടത്താേളം കാലം പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ കേരളത്തിൽ കാലുകുത്തില്ലെന്നും പറഞ്ഞു. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

അമിത്ഷായുടെ പ്രസംഗത്തിൽ നിന്ന്

'പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്രമോദിയാണ്. നക്സൽ വാദത്തിൽ നിന്നും ഭീകരവാദത്തിൽ നിന്നും രാജ്യത്തെ മോചിപ്പിച്ചത് മോദിയാണ്.എൽഡിഎഫും യുഡിഎഫും ഭീകര സംഘടനകളുടെ പിന്തുണ തേടുന്നവരാണ്. എൽഡിഎഫിനെ പിഡിപി പിന്തുണയ്ക്കുമ്പോൾ എസ്‌ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയെ ഇസ്‌ലാമിക സ്റ്റേറ്റ് ആക്കാൻ ശ്രമിക്കുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിനാണ്. കരിമണൽ ഖനന അഴിമതിയെ സിപിഎമ്മും കോൺ‌ഗ്രസും പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയർന്നപ്പോൾ ഒരക്ഷരം കോൺഗ്രസ് മിണ്ടിയില്ല.

എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ കയറിനുവേണ്ടി പ്രത്യേക കേന്ദ്ര പാക്കേജ് നടപ്പിലാക്കും. രാജ്യത്ത് കോൺഗ്രസും ലോകത്ത് കമ്യൂണിസവും അസ്തമിച്ചു. കാപട്യത്തിന്റെ മുന്നണിയാണ് ഇന്ത്യാ മുന്നണി. പാവപ്പെട്ടവന്റെ ആശ്രയമായിരുന്ന സഹകരണമേഖല കമ്യൂണിസ്റ്റുകാർ കൊള്ളയടിച്ചു. കരുവന്നൂരിൽ അന്വേഷണം നടക്കുകയാണ്. നഷ്ടപ്പെട്ട പണം നിക്ഷേപകർക്ക് തിരിച്ചുകിട്ടും. സഹകരണ മേഖലയിലെ കുഴപ്പക്കാരെ കണ്ടെത്തി ശിക്ഷിക്കും. കർഷക വിരുദ്ധരാണ് കോൺഗ്രസും സിപിഎമ്മും'.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMIT SHAH, ALAPUZHA, MODI, PFI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.