കൊച്ചി: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ മസ്റ്ററിംഗിനുള്ള ജീവൻരേഖ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങൾക്കു മാത്രം അനുമതി നൽകിയതു തടഞ്ഞ ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി മേയ് 12 വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങൾക്കു മാത്രം സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാൻ അനുമതി നൽകി ധനകാര്യവകുപ്പ് മാർച്ച് 28 നു പുറപ്പെടുവിച്ച ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശിനി റീന സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ഉത്തരവു നടപ്പാക്കുന്നത് മേയ് രണ്ടു വരെ ഹൈക്കോടതി തടഞ്ഞിരുന്നു. ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ ജസ്റ്റിസ് മുരളീ പുരുഷോത്തമനാണ് ഇടക്കാല ഉത്തരവ് നീട്ടിയത്. ഹർജി മേയ് 12 നു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |