SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.58 AM IST

സങ്കടക്കടലിൽ ബ്രൂണോയും

ur

കോട്ടയം: പതിവില്ലാത്ത വിധം വീട്ടിൽ അപരിചതരെത്തിയപ്പോൾ അരുതാത്തതെന്തോ സംഭവിച്ചെന്ന് മനസിലായപോലെയായിരുന്നു വന്ദനാദാസിന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടി ബ്രൂണോയുടെ പെരുമാറ്റം. വീടിന് വലതുവശത്തെ കൂട്ടിന് പുറത്തേയ്ക്ക് തല നീട്ടിക്കിടന്നു. മൃഗങ്ങളെ പൊന്നുപോലെ നോക്കിയിരുന്ന വന്ദനയുടെ അരുമയാണ് ഒരു വയസുകാരൻ ബ്രൂണോയെന്ന ലാബ്‌റോഡർ നായ.

രാവിലെ ബന്ധുക്കളാരോ കൊടുത്ത ഭക്ഷണവും കഴിച്ചില്ല. ആദ്യമുണ്ടായിരുന്ന ലാബ് ഇനത്തിലുള്ള ബ്രൂണോയെന്നെ നായ പ്രായം ചെന്ന് ചത്തു. വന്ദനയുടെ സങ്കടം കണ്ട് ഒടുവിൽ മോഹൻദാസ് എറണാകുളത്ത് നിന്നാണ് മറ്റൊരു ലാബ്ഡോർ ഇനത്തിലുള്ള കുഞ്ഞിനെ വാങ്ങിയത്. പുതിയ നായയ്ക്കും ബ്രൂണോയെന്ന് പേരിട്ടത് വന്ദനയാണ്. മനുഷ്യരുമായി വേഗം ഇണങ്ങുകയും അടുപ്പം പുലർത്തുകയും ചെയ്യുന്ന ലാബ് ഇനത്തിലുള്ള നായ്ക്കൾക്ക് അസ്വാഭാവികത അതിവേഗം തിരിച്ചറിയാമെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. ബ്രൂണോ മാത്രമല്ല പൂച്ചകളും ലവ് ബേർഡ്സുമൊക്കെയായി വന്ദനയ്ക്ക് ഒരുപാട് കൂട്ടുകാർ വീട്ടിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, DR VANDANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.