തൃശൂർ : എന്റെ കേരളം മേളയിൽ സാഹസികതയുടെ കൗതുകമുണർത്തി ജില്ലാ ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ്. എന്റെ കേരളം മേളയിൽ ബർമ ബ്രിഡ്ജ് ഒരുക്കിയാണ് ജില്ലാ ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് ശ്രദ്ധ നേടുന്നത്. വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങളിലും തുരുത്തിൽ ആളുകൾ കുടുങ്ങി കിടക്കുന്ന സാഹചര്യങ്ങളിലും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് സേന അംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് താത്കാലികമായി നിർമ്മിക്കുന്നതാണ് ബർമ ബ്രിഡ്ജ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ബർമ്മയിലുണ്ടായിരുന്ന ജാപ്പനീസ് പട്ടാളക്കാർ ബർമ്മയിലെ നദികൾ ക്രോസ് ചെയ്യാനാണ് ഇത് വ്യാപകമായി ഉപയോഗിച്ചത്. പ്രധാന വേദിയോട് ചേർന്നാണ് കയർ കൊണ്ടുള്ള പാലം തയ്യാറാക്കിയത്. ജില്ലാ ഫയർ ഫോഴ്‌സ് മേധാവി അരുൺ ഭാസ്‌കറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണ, ഓഫീസർമാരായ പി.കെ പ്രജീഷ്, അജിത്ത്, രഞ്ജിത്ത്, സ്മീനേഷ് കുമാർ, ആപ്ത മിത്ര അംഗങ്ങൾ തുടങ്ങിയവരാണ് ബ്രിഡ്ജ് തയ്യാറാക്കിയത്. രക്ഷാപ്രവർത്തനത്തിൽ തീ പൊള്ളലേൽക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഫയർ പ്രോക്‌സിമിറ്റി സ്യൂട്ട്, സ്പ്രിംഗ്‌ളർ സിസ്റ്റം, ഫയർ ബോൾ, ഫയർ ഫൈറ്റ് ബ്ലോവർ, ഫയർ എൻട്രി സ്യൂട്ട് എന്നീ മാതൃകകളും പ്രദർശനത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |