ശബരിമല : ഇടവമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.ജയരാമൻ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു. മാളികപ്പുറം ക്ഷേത്രനട മേൽശാന്തി ഹരിഹരൻ നമ്പൂതിരി തുറന്നു. തുടർന്ന് ഭക്തർക്ക് മഞ്ഞൾപ്രസാദം വിതരണം ചെയ്തു. ഇന്നലെ പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല. ഇന്ന് ഇടവമാസ പൂജകൾ ആരംഭിക്കും. രാവിലെ 4.30ന് പളളിയുണർത്തൽ, 5ന് നടതുറപ്പ്, നിർമ്മാല്യ ദർശനം, പതിവ് അഭിഷേകം. 5.30 ന് മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, 7.30ന് ഉഷപൂജ, ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തും നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്ക് ചെയ്തും ദർശനം നടത്താം. 19ന് രാത്രി 10ന് നടഅടയ്ക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി 29ന് വൈകിട്ട് 5ന് നടതുറക്കും. 30നാണ് പ്രതിഷ്ഠാദിനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |