SignIn
Kerala Kaumudi Online
Friday, 26 April 2024 3.58 PM IST

ബുക്കും പേപ്പറും ചോദിച്ചപ്പോൾ സിനിമാ നടനും എഡിറ്ററും പറഞ്ഞ മറുപടിയാണ് പൊലീസിനെ ചൊടിപ്പിച്ചത്

reels-actor

കൊച്ചി: എറണാകുളം നോർത്ത് എസ്.എച്ച്.ഒയെയും സംഘത്തെയും ആക്രമിച്ച ഇൻസ്റ്റഗ്രാം റീൽസ് താരം തൃശൂർ പഞ്ചാൽ വീരൻമാറിൽവീട്ടിൽ സനൂപിനെയും (28) സുഹൃത്തും വീഡിയോ എഡിറ്ററുമായ പാലക്കാട് വാണിയംകുളം വെള്ളാരംപാറവീട്ടിൽ രാഹുൽരാജിനെയും (30) പൊലീസ് അറസ്റ്രുചെയ്തു. മൂന്നുപേർ രക്ഷപ്പെട്ടു. നാലു ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കലൂർ ദേശാഭിമാനി ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ 2.15ഓടെയായിരുന്നു സംഭവം. പൊലീസാണ് യുവാക്കളെ മർദ്ദിച്ചതെന്നും ഇരുവരും ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ലെന്നും ദൃക്‌സാക്ഷി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെ അറസ്റ്റ് വിവാദത്തിലായി. പൊലീസ് ചവിട്ടുന്ന ദൃശ്യവും പുറത്തുവന്നു.

മദ്യപനായി അഭിനയിച്ച് ഡാൻസ് ചെയ്യുന്ന സനൂപിന്റെ റീൽസ് വൈറലായിരുന്നു. ഒരു സിനിമയിൽ അഭിനയിച്ചിട്ടുള്ള ഇയാൾ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു വരികയാണ്. ഷൂട്ടിംഗിനാണ് എറണാകുളത്ത് എത്തിയത്. കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് രാഹുൽരാജ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

പൊലീസ് പറയുന്നത്:

യുവാക്കൾ പൊതുസ്ഥലത്ത് പുകവലിച്ച് നിൽക്കുന്നതും ഗതാഗതം തടസപ്പെടുന്ന നിലയിൽ ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നതും കണ്ടാണ് ജീപ്പ് നിറുത്തിയത്. ബൈക്കിന്റെ ബുക്കുംപേപ്പറും ആവശ്യപ്പെട്ടു. നമ്പർപ്ലേറ്റ് നോക്കി പരിവാഹനിൽനിന്ന് വിവരങ്ങളെടുക്കാനാണ് യുവാക്കൾ പറഞ്ഞത്. രേഖകളും ബൈക്കുകളുമായി രാവിലെ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ സിനിമ ഷൂട്ടിംഗ് ഉണ്ടെന്നും വരാൻ കഴിയില്ലെന്നും പറഞ്ഞ് യുവാക്കൾ ബഹളംവച്ചു. തുടർന്നാണ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചത്. ഇതിനിടെ സിവിൽ പൊലീസ് ഓഫീസറെയും എസ്.ഐയെയും ഇവർ കൈയേറ്രംചെയ്തു. ഇടപെട്ട എസ്.എച്ച്.ഒയെയും ആക്രമിക്കുകയായിരുന്നു. ഒരു ബൈക്ക് ബ്ലാക്ക് ലിസ്റ്റിൽ പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദൃക്‌സാക്ഷി പറയുന്നത്

പൊലീസുകാർ യുവാക്കളെ മർദ്ദിക്കുന്നതാണ് കണ്ടത്. എസ്.ഐയാണോ എന്നറിയില്ല, യുവാക്കളിൽ ഒരാളുടെ ചെകിടത്ത് അടിച്ചു. ഫോൺ പിടിച്ചെടുത്ത് നിലത്തെറിഞ്ഞ് ഉടച്ചു. അടിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ജീപ്പിൽകയറ്റിയത്. കൂടെയുണ്ടായ ഒരാൾ ജീപ്പിൽ കയറാൻ കൂട്ടാക്കാത്തതിന് ചവിട്ടുകയും ചെയ്തു.

ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. പൊലീസ് ചവിട്ടിയെന്നെല്ലാം പറയുന്നത് കള്ളമാണ്. ജീപ്പിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ കിടക്കുന്നയാളെ തട്ടിയെഴുന്നേൽപ്പിച്ചതാണ്.

ജയകുമാർ ചന്ദ്രമോഹൻ

അസി. പൊലീസ് കമ്മിഷണർ

എറണാകുളം സെൻട്രൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, REELS ACTOR, ARREST, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.