കോന്നി : സംസ്ഥാന വനംവന്യജീവി വകുപ്പ് എല്ലാ വനംഡിവിഷനുകളിലും നടത്തുന്ന കാട്ടാനകളുടെ കണക്കെടുപ്പ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലും ആരംഭിച്ചു. മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചതും ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് പതിവായത്തോടെയുമാണ് സംസ്ഥാനത്തെ നാല് എലിഫന്റ് റിസർവുകളായ വയനാട്, ആനമുടി, പെരിയാർ, നിലമ്പൂർ എന്നിവിടങ്ങളിൽ സെൻസസ് നടക്കുന്നത്. പെരിയാർ എലിഫന്റ് റിസർവിന്റെ ഭാഗമാണ് റാന്നി ഡിവിഷൻ.
തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അഞ്ചു ബ്ലോക്കുകളായ മൺപിലാവ്, പറക്കുളം, പൂച്ചക്കുളം, കുഞ്ഞിനാംകുഴിക്കോട്ട, കുടപ്പനത്തോട്, കോടമല എന്നിവിടങ്ങളിൽ കണക്കെടുപ്പ് തുടങ്ങി. ഭൂപടങ്ങളും ആൻഡ്രോയിഡ് ആപ്ലിക്കേഷനായ ലോക്കസ് ആപ്പും ഉപയോഗിച്ച് ഒരു ബ്ലോക്കിൽ 3 മുതൽ 4 പേരടങ്ങുന്ന വനപാലക സംഘമാണ് സെൻസസ് നടത്തുന്നത്.
കണക്കെടുപ്പ് മൂന്ന് ദിവസം
ആദ്യദിനം : ബ്ലോക്കിനുള്ളിൽ പൂർണമായും സഞ്ചരിച്ച് നേരിട്ട് ആനകളെ കാണാൻ ശ്രമിക്കും.
രണ്ടാം ദിനം : ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള നേർരേഖയിലൂടെ സഞ്ചരിച്ച് ആനപ്പിണ്ഡത്തിന്റെ കണക്കെടുക്കും.
മൂന്നാം ദിനം : ആനയെ കാണാൻ സാദ്ധ്യത കൂടുതലുള്ള അരുവികൾ, ചെറിയ തോടുകൾ, ഈറ്റകാടുകൾ എന്നിവിടങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും.
കണക്കെടുപ്പ് :
രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |