തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലെ നീന്തൽക്കുളത്തിന്റെ മൂന്നാംഘട്ട പരിപാലനത്തിന് 3,84,356 രൂപ അനുവദിച്ചു. ഊരാളുങ്കൽ തൊഴിലാളി സഹകരണ സംഘത്തിനാണ് പരിപാലനച്ചുമതല.
പരിപാലന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ടൂറിസം വകുപ്പ് ഡയറക്ടർ അംഗീകരിച്ചെങ്കിലും തുക ഡയറക്ടറുടെ ധനവിനിയോഗ അനുമതിക്ക് മുകളിലായതിനാൽ സർക്കാർ അനുമതി നൽകുകയായിരുന്നു. ഒന്നാംഘട്ട പരിപാലനത്തിന് 2,28,330 രൂപയും രണ്ടാം ഘട്ട പരിപാലനത്തിന് 2,51,163 രൂപയുമാണ് അനുവദിച്ചിരുന്നത്.
2016 മേയ് മുതൽ 2022 നവംബർ വരെ നീന്തൽക്കുളത്തിന് ആകെ ചെലവിട്ടത് 31,92,360 രൂപയാണ്. മേൽക്കൂര പുതുക്കലും പ്ളാന്റ് റൂം അറ്റകുറ്റപ്പണി അടക്കമുള്ളവയ്ക്കാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |