ജയ്‌പൂർ: രാജസ്ഥാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 13 മരണം. ഫത്തേപ്പൂർ സിറ്റിയിലും ശെഖാവതി പ്രദേശത്തുമാണ് ഏറ്രവും കൂടുതൽ നാശനഷ്ടമുണ്ടായത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ കന്നുകാലികളും വാഹനങ്ങളുമുൾപ്പെടെ ഒഴുകിപ്പോയി. കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതിനിടെ കൃത്യ സമയത്ത് സഹായം ലഭിച്ചില്ലെന്നാരോപിച്ച് കർഷകരുൾപ്പെടെ റോഡ് ഉപരോധിച്ചു. ഇതിനിടെ ശക്തമായ കാറ്രിൽ ഒരു വിവാഹ വേദി പറന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഫത്തേപ്പൂരിൽ കഴിഞ്ഞ നാല് ദിവസമായി പെയ്യുന്ന മഴ തുടരുകയാണ്. നഗരത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. നാളെ മുതൽ മഴ കനക്കാനും കാറ്റ് ശക്തമാകാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 70 കിലോമീറ്റർ വരെയായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |