മലപ്പുറം : പതിനൊന്നും ഏഴും വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ. സഹോദരങ്ങളായ പെൺകുട്ടികളെയാണ് ഇരുവരും പീഡിപ്പിച്ചത്. ചങ്ങരംകുളത്ത് നടന്ന സംഭവത്തിൽ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സ്കൂളിലെ കൗൺസിലിംഗിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ആറുമാസമായി രണ്ട് പെൺകുട്ടികളെയും ഇരുവരും പീഡിപ്പിച്ചതായി സ്കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസെത്തിയ വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അയ്യപ്പനെ കടവല്ലൂർ ബസ് സ്റ്റോപ്പിൽ നിന്ന് മഫ്ടിയിലെത്തിയ അന്വേഷണ സംഘം തന്ത്രപരമായി കുടുക്കുകയായിരുന്നു, അടൂരിൽ ജോലി ചെയ്യുന്ന വിഷ്ണു പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഫോൺ ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അടൂർ പൊലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ പൊന്നാനി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |