ന്യൂഡൽഹി: വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) മേയ് 26 വരെ 37,317 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ഇത് ഒമ്പത് മാസത്തെ ഉയർന്ന നിക്ഷേപമാണ്. എഫ്.പി.ഐകൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത് ധനകാര്യ സേവന ഓഹരികളിലാണ്. പ്രവണത തുടർന്നാൽ നിഫ്റ്റി50 റെക്കോർഡ് ഉയരം കൈവരിക്കുമെന്ന് വിദഗ്ധർ പറയുന്നു. എഫ്‍പിഐ നിക്ഷേപത്തിലെ ഈ പ്രവണത തുടർന്നാൽ നിഫ്റ്റി സമീപ ഭാവിയിൽ തന്നെ പുതിയ റെക്കോഡ് ഉയരും കുറിക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
എഫ്‍പിഐകളുടെ സുസ്ഥിരമായ വാങ്ങൽ മേയിൽ നിഫ്റ്റിയെ 2.4 % ഉയർത്തി. ശക്തമായ സൂക്ഷ്മ സാമ്പത്തിക ഘടകങ്ങൾ, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത, പോസിറ്റീവ് വരുമാന വീക്ഷണം, ഓഹരികളുടെ മൂല്യം എന്നിവയെല്ലാമാണ് ഇന്ത്യൻ വിപണിയിലേക്ക് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ ആകർഷിക്കുന്നത്. ഏപ്രിലിൽ ഇക്വിറ്റികളിൽ 11,630 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും എഫ്‍പിഐകൾ അറ്റനിക്ഷേപം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |