തിരുവനന്തപുരം: തുടർച്ചയായി നാലാംദിവസവും ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ കാരണം ഏതാനും മണിക്കൂറുകൾ റേഷൻ വിതരണം മുടങ്ങി. റേഷൻ കാർഡ് ഉടമയുടെ ബയോ മെട്രിക് വിവരങ്ങൾ ശേഖരിക്കുമ്പോൾ ആധാർ ആധാരികത പരാജയപ്പെട്ടതിനെ തുടർന്നാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിതരണം മുടങ്ങിയത്. ശനിയാഴ്ചയും തിങ്കളാഴ്ചയും ഇ പോസ് സംവിധാനത്തിൽ വിവരങ്ങൾ എൻട്രി ചെയ്യുമ്പോൾ തുടർപ്രവർത്തനങ്ങൾ നടക്കാതെ ആദ്യ സ്‌ക്രീനിലേക്ക് മടങ്ങുന്ന തരത്തിലായിരുന്നു തകരാർ. വൈകുന്നേരങ്ങളിലാണു കൂടുതലായി തകരാർ സംഭവിക്കുന്നത്. പരിഹാരം തേടാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നൽകിയ ഫോൺ നമ്പറുകളിലേക്കു വിളിക്കുമ്പോൾ ഓഫീസ് സമയം കഴിഞ്ഞുവെന്ന മറുപടിയാണു ലഭിച്ചതെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. മേയ് മാസത്തെ റേഷൻ വിതരണത്തിന് ഇനി രണ്ടു ദിവസം കൂടിയാണ് ശേഷിക്കുന്നത്. 71 % കാർഡ് ഉടമകളാണ് ഇതു വരെ റേഷൻ വാങ്ങിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |