നെടുമ്പാശേരി: ഏഴ് കോടിയോളം രൂപ വിലവരുന്ന ഒരു കിലോയിലേറെ ഹെറോയിനുമായി ബുറുണ്ടി സ്വദേശിനി നഹിമാന യെറ്റെ രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായി.
ഇന്നലെ പുലർച്ചെ 3.15ന് എയർ അറേബ്യ വിമാനത്തിലാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ വിശദമായി നടത്തിയ പരിശോധനയിൽ ബാഗേജിലെ രഹസ്യ അറയിൽ നിന്നാണ് രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ച ഹെറോയിൻ കണ്ടെത്തിയത്. പ്രതിയെ തുടർനടപടികൾക്കായി കസ്റ്റംസിന് കൈമാറി. മയക്കുമരുന്ന് ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും വിമാനം എത്തിയ സമയത്ത് വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നവർ ആരൊക്കെയെന്നും ഡി.ആർ.ഐ അന്വേഷിക്കുന്നുണ്ട്.
ഡൽഹി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഒരു കാമറൂൺ വനിതയും ഇത്തരത്തിൽ മയക്കുമരുന്നുമായി പിടിയിലായിരുന്നു. രാണ്ടാഴ്ച്ച മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ 325 ഗ്രാം ആംഫെറ്റമിൻ മയക്കുമരുന്നുമായി മാലി സ്വദേശി യൂസഫ് ഫൗലിദിൻ സി.ഐ.എസ്.എഫിന്റെ പിടിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |