തൊടുപുഴ: 140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വളരെക്കുറച്ചു കാണിച്ച് മീറ്റർ റീഡിംഗ് കരാർ ജീവനക്കാരന്റെ തരികിട. ഇതിലൂടെ കെ.എസ്.ഇ.ബിക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം.
കുറ്രം സമ്മതിച്ച കരിമണ്ണൂർ സ്വദേശിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തൊടുപുഴ സെക്ഷൻ-1 ഓഫീസിന് കീഴിലെ സീനിയർ സൂപ്രണ്ടിനെയും സീനിയർ അസിസ്റ്രിന്റെയും സസ്പെൻഡും ചെയ്തു. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.
തൊടുപുഴ സെക്ഷനിലെ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരൻ റീഡിംഗ് എടുത്തപ്പോൾ പ്രകടമായ മാറ്റം കണ്ടെത്തി. ശരാശരി 2,000 രൂപ വന്നിരുന്ന വീട്ടിൽ 35,000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു.
കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളാണിവർ. പരാതി ഉയർന്നതോടെ ഇതിന് മുമ്പ് റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ബിൽ തുക കുറച്ചു നൽകി ഇയാൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നുൾപ്പെടെ വിജിലൻസ് അന്വേഷണത്തിലേ വ്യക്തമാകൂ. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടോയെന്നും അന്വേഷിക്കും. മീറ്ററുകൾ കെ.എസ്.ഇ.ബിയുടെ പ്രത്യേക സ്ക്വാഡ് പരിശോധിക്കുകയാണ്. പിരിച്ചുവിട്ട ജീവനക്കാരന്റെ കരിമണ്ണൂരിലെ വീട്ടിലെ മീറ്ററും പരിശോധിക്കും.
മാസം തോറും സർചാർജ്:
ബാദ്ധ്യതയാകരുതെന്ന്
മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകാത്ത വിധം
ഇന്ധന സർച്ചാർജ് പ്രതിമാസം ഈടാക്കാനുള്ള ശ്രമം കെ എസ് ഇ ബി നടത്തണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസം തോറും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിന് അനുമതി നൽകുന്ന വൈദ്യുതിച്ചട്ട ഭേദഗതി നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കേരളം മുമ്പേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത് വിതരണക്കമ്പനികൾക്ക് അനർഹമായ നേട്ടമുണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് ദുരിതമാകുമെന്നുമാണ് കേരളത്തിന്റെ അഭിപ്രായം. കേരളത്തിന്റെ എതിർപ്പ് അവഗണിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വർധന ഉൾപ്പടെ അധികച്ചെലവിന് ആനുപാതികമായി സർച്ചാർജ് എല്ലാ മാസവും ഈടാക്കാമെന്ന് കേന്ദ്രം തീരുമാനമെടുത്തത്.
. പുതിയ ചട്ടപ്രകാരം വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന എല്ലാ അധികച്ചെലവും കമ്മീഷനെ സമീപിക്കാതെ തന്നെ ഉപഭോക്താക്കളിൽ നിന്ന് മാസം തോറും ഈടാക്കാനാകും. ചട്ട ഭേദഗതിയിൽ ഇന്ധന സർചാർജിന് ഉയർന്ന പരിധി നിർദ്ദേശിച്ചിരുന്നില്ലെങ്കിലും, രാജ്യത്താദ്യമായി യൂണിറ്റിന് 10 പൈസ എന്ന പരിധി നിശ്ചയിക്കാൻ തീരുമാനമെടുത്തത്. അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |