മുതലമട: ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡായ പറയമ്പള്ളത്ത് ചരിത്രത്തിലാദ്യമായി 89% പോളിംഗ്. പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ എല്ലാവരും വിജയം പ്രതീക്ഷയിലാണ്. ആകെ1588 വോട്ടർമാരാണ് പറയമ്പള്ളത്തുള്ളത്. ഇതിൽ 1406 വോട്ടാണ് ഉപതിരഞ്ഞെടുപ്പിൽ പോൾ ചെയ്തത്. ഇന്ന് രാവിലെ 10 മണിക്ക് ഫലപ്രഖ്യാപനം നടക്കും. 20 വാർഡുള്ള പഞ്ചായത്തിൽ നിലവിൽ സി.പി.എം-8, കോൺഗ്രസ്-6, ബി.ജെ.പി-3 സ്വതന്ത്രർ- 2 എന്നിങ്ങനെയാണ് കക്ഷിനില. പറയമ്പള്ളം വാർഡിലെ സി.പി.എം പഞ്ചായത്ത് അംഗം രാജിവെച്ചതോടെയാണ് സി.പി.എമ്മിന് ഭരണം നഷ്ടമായത്. നിലവിൽ സ്വതന്ത്രന്മാരാണ് പഞ്ചായത്തിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും.
അവിശുദ്ധ കൂട്ടുകെട്ടിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ്
പഞ്ചായത്തിലെ അവിശുദ്ധ കൂട്ടുകെട്ടിനുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ്. പറയമ്പള്ളത്തെ ജനാധിപത്യ വിശ്വാസികൾ ഇടതുമുന്നണിക്ക് ചരിത്ര വിജയം നേടിത്തരും.
മുഹമ്മദ് മൂസ, ഇടത് മുന്നണി സ്ഥാനാർത്ഥി.
ശുഭ പ്രതീക്ഷയിലാണ്
അപരന്മാരെ ഇറക്കി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ സി.പി.എമ്മും ബി.ജെ.പിയും ശ്രമിച്ചെങ്കിലും നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ കൂടി വിജയിക്കുമെന്ന് ശുഭ പ്രതീക്ഷയിലാണ്.
ബി.മണികണ്ഠൻ ,യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി
വിജയം സുനിശ്ചിതമാണ്
സി.പി.എം-കോൺഗ്രസ് ഒത്തുകളി സജീവമായിരുന്നു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധമായിരുന്നു അവരുടെ പ്രവർത്തനം. എങ്കിലും പറയപള്ളത്തെ വോട്ടർമാർ തങ്ങളെ നിരവധി തവണ വിജയിപ്പിച്ച വരാണെന്നും ഇക്കുറി കഴിഞ്ഞ പ്രാവശ്യം നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ നേടി വിജയം സുനിശ്ചിതമാണ്.
എം.സുരേന്ദ്രൻ, ബി.ജെ.പി മണ്ഡലം കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |