റായ്‌പൂർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് നേതാവ് രാധിക ഖേര പാർട്ടിയിൽ നിന്ന് രാജിവച്ചു. സംസ്ഥാന ഘടകത്തിൽ നിന്ന് അനാദരവ് നേരിട്ടുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് നാഷണൽ മീഡിയ കോ ഓർഡിനേറ്റർ കൂടിയായ രാധിക ഖേര രാജിവച്ചത്. അയോദ്ധ്യ സന്ദർശിക്കാനുള്ള തീരുമാനത്തിന് താൻ വിമർശനം നേരിട്ടുവെന്നും പാർട്ടിയിൽ പുരുഷാധിപത്യമാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ രാധിക ആരോപിക്കുന്നു.
'എന്റെ ജീവിതത്തിന്റെ 22 വർഷത്തിലേറെ ഞാൻ ഈ പാർട്ടിക്ക് നൽകുകയും സത്യസന്ധതയോടെ പ്രവർത്തിക്കുകയും ചെയ്തു. എന്നിരുന്നാലും, അയോദ്ധ്യയിൽ പോകുന്നതിന് കടുത്ത എതിർപ്പ് നേരിടേണ്ടിവന്നു. പാർട്ടിയിൽ വനിതാ പ്രവർത്തകർക്ക് ബഹുമാനം ലഭിക്കുന്നില്ല. പോരാടും. അതാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. എനിക്കും നാട്ടുകാർക്കും നീതിക്കായി ഞാൻ പോരാട്ടം തുടരും'. രാധിക ഖേര കത്തിൽ പറയുന്നു. രാജിക്കത്തിന്റെ പകർപ്പ് രാധിക എക്സിൽ പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |