കളമശേരി: കൂനംതൈ ഭാഗത്തു വച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരെ അസഭ്യം പറയുകയും ബസിന് നാശമുണ്ടാക്കുകയും ചെയ്ത സംഭവത്തിലെ പ്രതി കോതമംഗലം തൃക്കാരിയൂർ കൊച്ചേരി വീട്ടിൽ അക്ഷയ് കെ. വിജയി (24) നെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് പ്രതി ഓടിച്ചിരുന്ന വാഹനത്തിന് സൈഡ് നൽകിയില്ല എന്നാരോപിച്ചായിരുന്നു അക്രമം. വാഹനം ബസ്സിന് വട്ടം വച്ച് ഇരുമ്പുവടിയുമായി വന്ന് ബസിന്റെ മുൻവശത്തെ ഹെഡ് ലൈറ്റും മറ്റും അടിച്ച് തകർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ എസ്.ഐ നജീബ്, എസ്.സി.പി.ഒ അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |