ന്യൂയോർക്ക്: യു.എസിലെ കാലിഫോർണിയയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം. സംവാദത്തിനിടെ സദസ്സിലുണ്ടായിരുന്ന പ്രതിഷേധക്കാർ എഴുന്നേറ്റ് നിന്ന് ഖാലിസ്ഥാൻ പതാക ഉയർത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിക്കും ഗാന്ധി കുടുംബത്തിനുമെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ശാന്തനായി ചിരിച്ചുകൊണ്ടാണ് ' വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ ' എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധത്തെ രാഹുൽ നേരിട്ടത്. പ്രതിഷേധക്കാരെ ഉടൻ തന്നെ സദസ്സിൽ നിന്ന് നീക്കി. ഖാലിസ്ഥാൻ അനുകൂലികൾക്കെതിരെ സദസ്സിലുണ്ടായിരുന്ന ഇന്ത്യൻ വംശജർ ഭാരത് ജോഡോ എന്ന് ഉറക്കെ വിളിച്ച് മറുപടിയും നൽകി. രാഹുലും ഭാരത് ജോഡോ ഏറ്റുപറഞ്ഞു. കോൺഗ്രസ് പാർട്ടി എല്ലാവരെയും സ്നേഹിക്കുന്നു. ആർക്കെങ്കിലും എന്തെങ്കിലും തങ്ങളോട് പറയാനുണ്ടെങ്കിൽ അവർ എന്താണ് പറയാൻ പോകുന്നതെന്ന് പരിഗണിക്കാതെ തങ്ങൾ അത് സന്തോഷത്തോടെ കേൾക്കും. തങ്ങൾ ദേഷ്യപ്പെടാനോ അക്രമകാരികളാകാനോ പോകുന്നില്ല. തങ്ങൾ അത് പൂർണമായി കേൾക്കുമെന്നും അതാണ് തങ്ങളുടെ സ്വഭാവമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |