ഐ.എഫ്.പി.എച്ച് വെബിനാറിന്റെ സഹസ്ര ദിനാഘോഷം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഹോമിയോപ്പതിയുടെ അനന്തസാദ്ധ്യത ലോകം കൊവിഡുകാലത്ത് തിരിച്ചറിഞ്ഞെന്നും അതിനാൽ അത്തരമൊരു ചികിത്സാമേഖലയുടെ പ്രോത്സാഹനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഹോമിയോപ്പതിയുടെ വികസന സാദ്ധ്യതകൾക്കു നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തണമെന്നും വ്യക്തമാക്കി.
ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതി (ഐ.എഫ്.പി.എച്ച്) ആരോഗ്യസംരക്ഷണത്തിനും ഹോമിയോശാസ്ത്ര വളർച്ചയ്ക്കുമായി മുപ്പതോളം രാജ്യങ്ങളെ കോർത്തിണക്കി മൂന്നുവർഷമായി തുടർച്ചയായി നടത്തിവരുന്ന സൂം വെബിനാറിന്റെ സഹസ്ര ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ കന്യാകുമാരി എം.പി വിജയ് വസന്ത് തമിഴിൽ ആരംഭിക്കുന്ന സൂം വെബിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഒരു കോടി മരുന്ന് ചെടികൾ നടുന്ന ഡോക്ടർ ലത്തീഫ് ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതിക്ക് ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ തുടക്കം കുറിച്ചു. 200 ഡോക്ടർമാർക്ക് തുടർവിദ്യാഭാസം നൽകുന്ന കാൻസർ കെയർ പദ്ധതി നിംസ് മാനേജിംഗ് ഡയറക്ടർ ഫൈസൽ ഖാനും സയന്റിഫിക് സെമിനാറിന്റെ ഉദ്ഘാടനം നാഷണൽ ഹോമിയോപ്പതിക് കമ്മിഷൻ ചെയർമാൻ ഡോ.അനിൽകുരാനയും നിർവഹിച്ചു.
നാഗർകോവിൽ എം.എൽ.എ എം.ആർ.ഗാന്ധി, ഫിലിം പ്രൊഡ്യൂസർ ഡോ. നസറത് പസിലിയൻ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, വാർഡ് കൗൺസിലർ രാഖി രവികുമാർ, പി.ആർ.എസ് സി.എം.ഡി ആർ.മുരുകൻ, എൻ.സി.എച്ച് സെക്രട്ടറി ഡോ.സഞ്ജയ് ഗുപ്ത, ഹോമിയോപ്പതി മെഡിക്കൽ അസസ്‌മെന്റ് റേറ്റിംഗ് ബോർഡ് പ്രസിഡന്റ് കെ.ആർ. ജനാർദ്ദനൻ നായർ എന്നിവർ സംസാരിച്ചു.
ഡോ.പി.എ.യഹിയ, ഡോ.അനിൽ കുമാർ, ഡോ.മുസ്തഫ, ഡോ.പ്രസാദ്, ഡോ.അൻസാർ, ഡോ.ധനേഷ്, ഡോ.ഷാജി കുടിയത്ത്, കിരൺ ചന്ദ്, ഡോ.അജിനി മാളിയേക്കൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |