SignIn
Kerala Kaumudi Online
Saturday, 20 April 2024 5.58 AM IST

വളർത്തുമകന്റെ മർദ്ദനമേറ്റ് വൃദ്ധൻ മരിച്ച സംഭവം; ഗർഭിണിയെ കാറിടിച്ച് വീഴ്ത്തിയ കേസിലെ അടക്കം പ്രതിയായ ബിനോയ് റിമാൻഡിൽ

case

മൂവാറ്റുപുഴ: മർദനമേറ്റ വൃദ്ധൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻഡി​ൽ. മൂവാറ്റുപുഴ മുടവൂർ തുരിശ് കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്തുമകന്റെ മർദ്ദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഭാസ്കരന്റെ വളർത്തുമകനായ ബിനോയി (35) യെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ.രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ വെച്ച് വാക്കുതർക്കത്തിനിടെ ബിനോയ്‌ ഭാസ്കരനെ മർദിച്ചിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഭാസ്കരന്റെ വാരിയെല്ലുകൾ തകർന്നതായും തലയ്ക്ക് ക്ഷതം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. ഭാസ്കരന്റെ രണ്ടാമത്തെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനാണ് ബിനോയ്‌. സംഭവസമയത്ത് ഭാസ്കരനും ഭാര്യയും ബിനോയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഭാസ്കരനെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയായ ബിനോയ്‌ക്ക് എതിരെ മൂവാറ്റുപുഴ സ്റ്റേഷനിൽ കഞ്ചാവ്, ലഹരി മരുന്നുകേസുകളുൾപ്പടെ ഉണ്ട്. അടുത്തിടെ ഗർഭിണിയെ വാഹനം ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോയ കേസിലും ബിനോയ്‌ പ്രതി ആയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASE, MURDERS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.