കുട്ടികളുൾപ്പെടെ കാരിയർമാർ
മലയിൻകീഴ്: ലഹരിമാഫിയ സംഘങ്ങളിൽ നിന്ന് മുക്തിനേടാനാകാതെ വീർപ്പുമുട്ടുകയാണ് ഗ്രാമങ്ങൾ. കാലങ്ങളായി രാപകൽ വ്യത്യാസമില്ലാതെ ഇവർ നാട്ടിൽ അശാന്തി പടർത്തുകയാണ്. കണ്ടലയിൽ വീട് ആക്രമിച്ച് ഗൃഹനാഥൻ ഉൾപ്പെടെയുള്ളവരെ പരിക്കേല്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സ്കൂൾ- കോളേജ് പരിസരങ്ങളും ആളൊഴിഞ്ഞ പറമ്പുകളുമെല്ലാം 'ലഹരി പാർലറുകളായി" മാറുകയാണ്. നല്ലത് തിരിച്ചറിയാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും ലഹരിയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരാനാകണമെന്നും സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശമാണ്.
മലയിൻകീഴ് ആനപ്പാറ സ്കൂൾ, കോളേജ് പരിസരം, മലയിൻകീഴ് ക്ഷേത്രത്തിന് സമീപത്തെ പറമ്പ്, ശാന്തിനഗറിലെ തെങ്ങിൻതോപ്പ് മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ പുന്നാവൂർ, ഊരൂട്ടമ്പലം, കണ്ടല, പോ
ഉന്നം വിദ്യാർത്ഥികളും യുവാക്കളും
യുവാക്കളെയും വിദ്യാർത്ഥികളെയും ഉന്നം വച്ചാണ് ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്. പണവും സ്വാധീനവുമുള്ള ഇക്കൂട്ടർ പ്രദേശമാകെ തങ്ങളുടെ താവളമാക്കിയിരിക്കുകയാണ്. വിവരം നൽകിയാൽ മാത്രമേ പൊലീസും എക്സൈസും അന്വേഷണത്തിന് തയ്യാറാകുന്നുള്ളൂവെന്ന പരാതിയും നാട്ടുകാർ ഉയർത്തുന്നുണ്ട്. എം.ടി.എം.എയാണ് നിലവിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും പിടിക്കപ്പെടുന്നതും. പിടികൂടുന്നവരിൽ കൂടുതലും ഇടനിലക്കാരാണ്. യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്താത്തതാണ് ലഹരി മാഫിയകൾ വളരാൻ കാരണം. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഇവരുടെ കാരിയർമാർ. പലയിടത്തും കഞ്ചാവ് ഉൾപ്പെടെയുള്ളവയുടെ വൻ ശേഖരമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |