ചാർട്ടേഡ് ഫ്ളൈറ്റ് വാഗ്ദാനത്തിലൊതുങ്ങി
മലപ്പുറം: ഗൾഫ് സ്കൂളുകളിലെ മദ്ധ്യവേനലവധിയും ബലിപെരുന്നാളും മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചു. എയർഇന്ത്യ എക്സ്‌പ്രസിൽ പോലും കൂടിയ നിരക്കാണ്. സീസണുകളിൽ ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ കേന്ദ്രം നിരസിച്ചു.
ജിദ്ദയിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ ശരാശരി മൂന്ന് ലക്ഷത്തോളം രൂപ വേണം. 60,000 മുതൽ ഒരുലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. സാധാരണ 25,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
ദുബായിൽ നിന്ന് വന്നുപോകാൻ മൂന്ന് ലക്ഷത്തിലധികം രൂപ ചെലവാകും. സ്‌കൂൾ അവധി തുടങ്ങുന്ന ജൂൺ 22ന് ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് 38,800ഉം തൊട്ടടുത്ത ദിവസം 45,300 രൂപയുമാണ് നിരക്ക്. സാധാരണ 10,000 രൂപയ്ക്കുള്ളിൽ ടിക്കറ്റ് ലഭിക്കാറുണ്ട്.
എളുപ്പമല്ല ചാർട്ടേഡ് ഫ്ളൈറ്റ്
വേണ്ടത് അധിക സർവീസ്
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വിളിച്ചുചേർത്ത വിമാനക്കമ്പനികളുടെ യോഗത്തിൽ സീസണിൽ അധിക സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി കരാർ പ്രകാരമാണ് സർവീസ് അനുവദിക്കുന്നത്. സിവിൽ ഏവിയേഷൻ സെക്രട്ടറി ഉറപ്പ് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
നിരക്ക് ജൂൺ പകുതിക്ക് ശേഷം
(എയർ ഇന്ത്യ എക്സ് പ്രസ്)
ജിദ്ദ - കോഴിക്കോട്....................................... 61,000
ഷാർജ - കോഴിക്കോട്................................ 42,000
അബുദാബി - കോഴിക്കോട്....................48,000
അബുദാബി - തിരുവനന്തപുരം.......... 42,000
ദോഹ - തിരുവനന്തപുരം....................... 51,000
ദോഹ - കൊച്ചി.............................................42,000
മസ്ക്റ്റ് - കൊച്ചി ............................................. 25,000
ഷാർജ - കണ്ണൂർ............................................37,000
ദുബായ് - കണ്ണൂർ....................................... 46,800
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |