മുംബയ് : മുസ്ലിം സംവരണം ആവശ്യമില്ല എന്ന നിലപാടാണ് ബി.ജെ.പിക്കുള്ളതെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതം അടിസ്ഥനമാക്കിയുള്ള സംവരണം ആവശ്യമില്ല. മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അമിത് ഷാ പറഞ്ഞു. ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .മഹാരാഷ്ട്രയിലെ നാന്ദേഡിൽ കേന്ദ്രസർക്കാരിന്റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കർണാടകയിൽ വീർ സവർക്കറെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ച കോൺഗ്രസ് നിലപാട് തന്നെയാണോ ഉദ്ധവ് താക്കറെയ്ക്കുള്ളതെന്ന് അമിത് ഷാ ചോദിച്ചു. മുത്തലാഖ്, അയോദ്ധ്യ ക്ഷേത്ര നിർമ്മാണം, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിൽ താക്കറെ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തിന് മുൻപാകെ രാജ്യത്തിന്റെ യശസ് ഉയർത്താനാണ് നരേന്ദ്ര മോദിയുടെ ശ്രമം. എന്നാൽ രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |