ന്യൂഡൽഹി: രാജ്യത്തെ ഫോസിൽ ഇന്ധനങ്ങളുടെ വിലയിൽ കുറവ് വരുത്തുമോ എന്നതിൽ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അന്താരാഷ്ട്ര തലത്തിൽ എണ്ണവിലയിൽ ചാഞ്ചാട്ടമില്ലാതെ തുടരുകയും അടുത്ത പാദത്തിൽ രാജ്യത്തെ എണ്ണക്കമ്പനികൾ മികച്ച നേട്ടം കൈവരിക്കുകയും ചെയ്താൽ ഇതിന് സാദ്ധ്യതയുണ്ടെന്നാണ് മന്ത്രി ഇന്ന് വ്യക്തമാക്കിയത്. എണ്ണക്കമ്പനികൾ നഷ്ടം നികത്തിയതിനാൽ രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്തുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനിടയിലാണ് ഔദ്യോഗിക പ്രതികരണമുണ്ടായത്. മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണത്തുടർച്ചയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ പാദത്തിൽ രാജ്യത്തെ എണ്ണക്കമ്പനികൾ മികച്ച നേട്ടമാണ് കൈവരിച്ചത്. ഇതുവഴി നഷ്ടം കുറയ്ക്കാൻ കമ്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യാന്തര തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ വ്യത്യാസമില്ലാതെ തുടരുകയും എണ്ണക്കമ്പനികൾക്ക് നേട്ടവുമുണ്ടായാൽ പൊതുഉപഭോഗത്തിനുള്ള ഇന്ധനവില കുറയ്ക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് ഹർഷ് ദീപ് സിംഗ് പുരി പറഞ്ഞു. എന്നാൽ രാജ്യത്തെ ഇന്ധനവില കുറയ്ക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 2022 മുതൽ എണ്ണവിലയിൽ വർദ്ധനവുണ്ടാകാതിരിക്കാനായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും മന്ത്രി സംസാരിച്ചു. എണ്ണവിലയിൽ വർദ്ധനവുണ്ടാകില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നൽകിയ ഉറപ്പ് കാത്തുസൂക്ഷിക്കാനായതായും അദ്ദേഹം സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |