പത്തനംതിട്ട: 20310 അടി ഉയരമുള്ള ഡെനാലി കൊടുമുടിയിൽ ദേശീയ പതാക പാറിച്ച് പന്തളം സ്വദേശി ഷെയ്ഖ് ഹസൻ ഖാൻ. സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് അസി. സെക്ഷൻ ഓഫീസറാണ്.
കിളിമഞ്ജാരോയും, എവറസ്റ്റും കീഴടക്കിയതിന് പിന്നാലെയാണ് നോർത്ത് അമേരിക്കയിലെ അലാസ്കയിലുള്ള ഡെനാലി കൊടുമുടി കയറിയത്. 21 ദിവസമെടുത്തു. ഡെനാലി പർവതാരോഹണം ഏറ്റവും പ്രയാസമേറിയതാണ്. മൈനസ് 51 ഡിഗ്രിയായിരുന്നു തണുപ്പ്. ഇന്ത്യൻ സമയം ജൂൺ 12ന് രാവിലെ പത്തുമണിയോടെ മുകളിലെത്തി. 35000 യു.എസ് ഡോളറാണ് (ഏകദേശം 28,70,000 രൂപ) ചെലവായത്.
മുപ്പതു കാരനായ ഹസൻ ഖാൻ ഉത്തരാഖണ്ഡിലും ഡാർജലിംഗിലും പർവതാരോഹണത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ജോലിയിൽ നിന്ന് ശമ്പളമില്ലാത്ത അവധിയെടുത്താണ് സാഹസിക യാത്ര നടത്തുന്നത്. ബാങ്ക് വായ്പയെടുത്ത് ചെലവ് കണ്ടെത്തും.
കഴിഞ്ഞ വർഷമാണ് എവറസ്റ്റ് കൊടുമുടി കയറിയത്. അതിന് മുൻപായിരുന്നു കിളിമഞ്ജാരോ കയറ്റം. റഷ്യയിലെ എൽബ്രസ് പർവതവും ആഗസ്റ്റിൽ ജപ്പാനിലെ ഫുജി പർവതവും കയറുകയാണ് അടുത്ത ലക്ഷ്യം.
പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ ദാറുൽകരാം വീട്ടിൽ അലി അഹമ്മദ് ഖാന്റെയും ഷാഹിദയുടെയും മകനാണ്. ഖദീജ റാണിയാണ് ഭാര്യ. മകൾ ജഹനാര.
'' ഡെനാലി സ്വന്തം ഉത്തരവാദിത്വത്തിലാണ് കയറിയത്. മഞ്ഞുമലയിൽ പലയിടത്തും വലിയ വിള്ളലുകൾ ഒളിഞ്ഞിരിപ്പുണ്ട്.
ഷെയ്ഖ് ഹസൻ ഖാൻ
-----------------
കൊടുമുടികളുടെ ഉയരം
എവറസ്റ്റ്
29031 അടി
ഡെനാലി
20310
കിളിമഞ്ജാരോ
19340
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |