ലക്നൗ: വിവാഹ ദിവസങ്ങളിലെ നിരവധി രസകരമായ വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹ ദിവസം പൊലീസ് വരനെ അറസ്റ്റ് ചെയ്തു. പിന്നെയാണ് വിവാഹപ്പന്തലിൽ വമ്പൻ ട്വിസ്റ്റ് നടന്നത്. വരനെ പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ വരന്റെ സഹോദരൻ വധുവിനെ വിവാഹം കഴിക്കാൻ തയ്യാറാക്കുകയായിരുന്നു.
പ്രദേശത്തെ മോഷണക്കേസിൽ വരൻ ഉൾപ്പെട്ടതായി സംശയിച്ചാണ് പൊലീസ് വിവാഹദിവസം വരനെ കസ്റ്റഡിയിലെടുത്തത്. ഇത് അവിടെ നിന്ന് ബന്ധുക്കളെയും കുടുംബാംഗങ്ങളും അമ്പരപ്പിച്ചു. പിന്നാലെ വിവാഹ വേദിയിൽ വരനെ കാത്തിരുന്ന വധുവിനെ വരന്റെ ചേട്ടൻ വിവാഹം കഴിക്കുകയായിരുന്നു.
ഫെെസൽ എന്നാണ് പൊലീസ് പിടിയിലായ വരന്റെ പേര്. ഇയാൾ പ്രദേശത്തെ മദ്യവിൽപ്പനശാലയിൽ നിന്ന് 35 പെട്ടി മദ്യം മോഷിടിച്ചതായി പൊലീസ് കണ്ടെത്തി. മോഷണ നടന്ന സ്ഥലത്തുനിന്ന ഒരു മോട്ടോർ സെെക്കിളും മൊബെെൽ ഫോണും പൊലീസ് കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഫെെസലിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |