ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിൽ എത്തിയതായും റിപ്പോർട്ട്. സംസ്ഥാനത്ത് എത്തിയ ഇയാൾ വനമേഖലയിൽ താമസിച്ചെന്നും ഐഎസ് പതാത വച്ച് ചിത്രങ്ങൾ എടുത്തിതായി സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥർ അറിയിച്ചു. ആളൊഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലിച്ചെന്നും റിപ്പോർട്ടുണ്ട്.
എൻഐഎ തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഐഎസ് ഭീകരൻ ഇന്നാണ് കസ്റ്റഡിയിലാവുന്നത്. പൂനെ ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ സഹായം നൽകുമെന്നാണ് എൻഐഎ പ്രഖ്യാപിച്ചത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഇയാൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു എന്നാണ് വിവരം.
എൻഐഎ തിരയുന്ന കൊടും ഭീകരന്റെ പട്ടികയിലുള്ള ആളാണ് ഷാനവാസ്. ഡൽഹിയിൽ ഒളിച്ച് താമസിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. വാഹനമോഷണക്കേസിൽ ഇയാളെ ജൂലായിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്തറിയുന്നത്. പിന്നാലെ കേസ് എൻഐഎ ഏറ്റെടുത്ത് ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |