ബംഗളൂരു: വളർത്തുനായകൾ ആക്രമിച്ച യുവതിയുടെ ചികിത്സാച്ചെലവ് വഹിക്കാൻ തയ്യാറാണെന്ന് ചലച്ചിത്രതാരം ദർശൻ. ഇത് സംബന്ധിച്ച വിവരം നടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൻ ദർശന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയെ വളർത്തുനായകൾ ആക്രമിച്ച സമയത്ത് സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി താൻ ഗുജറാത്തിലായിരുന്നുവെന്നും നടൻ പൊലീസിനോട് പറഞ്ഞു.
ഒക്ടോബർ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കർണാടകയിലെ ആർആർ നഗറിലെ ദർശന്റെ വസതിക്ക് സമീപം ഒരു ചടങ്ങിൽ എത്തിയതായിരുന്നു യുവതി. തുടർന്ന് നടന്റെ വസതിക്ക് സമീപമാണ് യുവതി കാർ പാർക്ക് ചെയ്തിരുന്നത്. ചടങ്ങിനു ശേഷം തിരിച്ചെത്തിയപ്പോൾ കാറിനു സമീപത്തായി മൂന്ന് നായകളെ കണ്ടിരുന്നു. യുവതി നടന്റെ സഹായികളോട് അവയെ മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.
യുവതിയുടെ ആവശ്യം സഹായികൾ വിസമ്മതിച്ചതോടെ വാക്കേറ്റമുണ്ടാകുകയും നായകൾ ആക്രമിക്കുകയുമായിരുന്നു. ആക്രമണം തടയാൻ നടന്റെ സഹായികൾ ശ്രമിച്ചിരുന്നില്ല. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ നടനും രണ്ട് സഹായികൾക്കും എതിരെ പൊലീസ് കേസ് എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |