ബാങ്കോക്ക്: ഹിന്ദു സമൂഹത്തിന്റെ വൈവിദ്ധ്യമാണ് അനൈക്യത്തിലേക്ക് നയിച്ചതെന്ന് ആർഎസ്എസ് മുതിർന്ന നേതാവ് ദത്താത്രേയ ഹൊസബലേ. തായ്‌ലൻഡിൽ കഴിഞ്ഞ ദിവസം നടന്ന വേൾഡ് ഹിന്ദു കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം നേരിടുന്ന വെല്ലുവിളികളെ തടയുന്നതിന് ആഗോളതലത്തിൽ ഹിന്ദു സംഘടനകളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഹൊസബലേ പറഞ്ഞു.
'ഭാഷ, ജാതി, മതം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ലോകത്തിന്റെ പലയിടങ്ങളിലും അനേകം ഹിന്ദു സംഘടനകളും അതുമായി ബന്ധപ്പെടുന്ന പരിപാടികളും നടക്കുന്നുണ്ടെന്നും ഹൊസബലേ പറഞ്ഞു.' പക്ഷെ ഇതെല്ലാം ഹിന്ദു മതത്തിന്റെ ഐക്യം നഷ്ടപ്പെടുത്തി. ഇത്തരത്തിലുളള അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഹിന്ദു സംഘടനകൾ പരസ്പര ധാരണയോടെ വിവരങ്ങൾ പങ്കുവയ്ക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുകയും ചെയ്യണം. മതം മാറ്റം, ഹിന്ദുക്കളുടെ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തൽ, പാശ്ചാത്യ ലോകത്തെ പല സർവകലാശാലകളിലും ഹിന്ദു പഠന വിഭാഗങ്ങളിൽ ഇന്ത്യൻ ഭാഷകളുടെ അഭാവം തുടങ്ങിയവ ഹിന്ദു സംഘടനകൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്' ഹൊസബലേ പറഞ്ഞു.
ഭൗതികവാദം, കമ്മ്യൂണിസം, മുതലാളിത്തം തുടങ്ങിയവയുളള ലോകത്തിന് ഇന്ത്യ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും പാത കാണിച്ചുകൊടുക്കുമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകമെമ്പൊടുമുളള ഹിന്ദുക്കളോട് പരസ്‌പരം സഹകരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയിൽ വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ സ്വാമി വിജ്ഞാന നന്ദ ഉൾപ്പടെ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. മൂന്ന് ദിവസമാണ് ബാങ്കോക്കിൽ സമ്മേളനം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |