ശബരിമല : തൃക്കാർത്തിക നാളിൽ തെളിഞ്ഞ ദീപപ്രഭയിലായിരുന്നു ഇന്നലെ സന്നിധാനം. തൃക്കാർത്തികയും പൗർണമിയും ഒത്തുചേർന്ന ഇന്നലെ സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മേൽശാന്തി പകർന്ന് നൽകിയ ദീപം പതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമുള്ള കൽവിളക്കുകളിലേക്ക് ദേവസ്വം ജീവനക്കാർ പകർന്നു. സന്നിധാനത്തിന് പുറമെ മാളികപ്പുറം, വലിയനടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം , സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിച്ചു. ഇന്നാണ് പന്ത്രണ്ട് വിളക്ക്. തൃക്കാർത്തികയും പന്ത്രണ്ട് വിളക്കും അടുത്തടുത്ത് വരുന്നത് അപൂർവ്വമാണ്.
ഇതുവരെ ആറര ലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തി. വരും ദിവസങ്ങളിൽ അര ലക്ഷത്തിന്
മുകളിലാണ് വെർച്വൽ ക്യൂ ബുക്കിംഗ്. തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി പമ്പയിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് ഉൾപ്പടെ കൂടുതൽ സർവീസുകൾ തുടങ്ങും. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |