ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. അടുത്ത വര്‍ഷം ജനുവരി 22ന് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കും. ഈ ചടങ്ങിലേക്കായി തായ്‌ലന്‍ഡില്‍ നിന്ന് മണ്ണ് അയക്കും. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി 80,000 ഭക്തര്‍ക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്.
ക്ഷേത്രത്തിലേക്ക് രണ്ട് നദികളില്‍ നിന്നുള്ള വെള്ളം നല്‍കിയെന്നും ഇനി മണ്ണ് കൂടി അയക്കുമെന്നും പറഞ്ഞത് വിശ്വ ഹിന്ദു പരിഷത്തിന്റെ തായ്‌ലാന്‍ഡ് ഘടകം പ്രസിഡന്റ് ശുശീല്‍ കുമാര്‍ സറഫ് ആണ്.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ ബാങ്കോക്കില്‍ തത്സമയം പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ വിശ്വ ഹിന്ദു കോണ്‍ഗ്രസ് എന്ന സംഘടനയും അറിയിച്ചിരുന്നു. ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അയോദ്ധ്യയില്‍ എത്തുമെന്ന് സംഘടനയുടെ സ്ഥാപക നേതാവ് വിഗ്യാനാന്ദ് സ്വാമി പറഞ്ഞു.
അയോദ്ധ്യ ക്ഷേത്രത്തിന്റെ മാതൃകയും പണികഴിപ്പിച്ചിരുന്നു. അയോദ്ധ്യയില്‍ നിന്നുള്ള പ്രസാദവും ഓര്‍ഡര്‍ ചെയ്തതായി സ്വാമി പറഞ്ഞു. റാം ലല്ലയുടെ ഒരു ചിത്രവും തായ്‌ലാന്‍ഡില്‍ എത്തിച്ചിട്ടുണ്ടെന്നും ഇതിന്റെ പകര്‍പ്പുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭഗവാന്‍ ശ്രീരാമന്‍ തായ്‌ലന്‍ഡില്‍ പോയതതായോ ആ പ്രദേശവുമായി എന്തെങ്കിലും ബന്ധമുള്ളതായോ പുരാണത്തിലൊന്നും പറയുന്നില്ല. എന്നാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും രാമനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ക്ക് വലിയ പ്രാധാന്യവും വിശ്വാസവുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |