കൊൽക്കത്ത: നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20കാരി വെടിവച്ച് കൊന്നു. ബംഗാളിലാണ് സംഭവം. ജംഷഡ്‌പൂർ സ്വദേശിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പരുൾ ഖാത്തുൻവാസ് പൊലീസ് പിടികൂടിയിട്ടുണ്ട്. യുവതിയെ കോടതിയിൽ ഹാജരാക്കി, ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കാമുകനെ കൊല്ലാനുപയോഗിച്ച തോക്കും സഞ്ചരിച്ച ബൈക്കും എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റി പരുൾ വെളിപ്പെടുത്തിയിട്ടില്ല. യുവതിയെ സഹായിച്ചയാളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഖ്‌ലാഖിനെ വെടിയേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ മദൻപൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഝാർഖണ്ഡിലെ ജംഷഡ്പൂരിലെ പഹൽ മോർ സ്വദേശിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. തുടർന്ന് ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് അന്വേഷണം പരുൾ ഖാത്തുൻവാസിലേയ്‌ക്കെത്തിയത്.
ജത്രപൂരിൽ പിതാവുമൊത്താണ് പരുൾ താമസിക്കുന്നത്. കൊലപാതകം നടന്ന ദിവസം സമീപ പ്രദേശത്ത് വച്ച് ഇരുവരും സംസാരിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. യുവതിക്ക് നന്നായി ബൈക്ക് ഓടിക്കാൻ അറിയാമെന്നും ഇവർ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസിന് വിവരം ലഭിച്ചു.
കഴിഞ്ഞ നാല് വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കണമെന്ന് അടുത്തിടെ യുവതി പറഞ്ഞെങ്കിലും അഖ്‌ലാഖ് സമ്മതിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്‌ക്ക് നയിച്ചതെന്ന് യുവതി കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |