തൊടുപുഴ: മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇലപ്പിള്ളി സ്വദേശിയായ സുനിതയെന്ന് വിളിക്കുന്ന ജൈസമ്മയെയാണ് തൊടുപുഴ ഫസ്റ്റ് അഡീഷണൽ ജഡ്ജ് നിക്‌സൺ എം.ജോസഫ് ശിക്ഷിച്ചത്. തന്റെ 15 മാസം പ്രായമുള്ള ഇളയ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജൈസമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 2016 ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവം. ജൈസമ്മയും ഭർത്താവും തമ്മിൽ കുടുംബവഴക്കിനെ തുടർന്ന് ഇലപ്പിള്ളിയിലെ വീട്ടിൽ രണ്ട് മുറിയിലാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം രാവിലെ നാലിന് ഭർത്താവ് ഭാര്യ കിടന്ന മുറിയിൽ മുട്ടിവിളിച്ചപ്പോൾ ഇരു കൈകളും ബ്ലേയ്ഡ് കൊണ്ട് മുറിച്ച നിലയിൽ പ്രതി വാതിൽ തുറന്ന് ഇറങ്ങി വന്നു. കുട്ടിയെ മുറിക്കുള്ളിൽ മരിച്ച നിലയിലും കണ്ടെത്തി. തുടർന്ന് കേസ് അന്വേഷിച്ച കാഞ്ഞാർ പൊലീസ് കുട്ടിയെ കൊലപ്പെടുത്തിയതിന് മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിയെ കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്റ് പ്ലീഡർ ആന്റ് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. രാജേഷ് ഹാജരായി.
നാടിനെ നടുക്കിയ കൊലപാതകം
2016 ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവം.തന്റെ 15 മാസം പ്രായമുള്ള ഇളയ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജൈസമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിയെ കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |