അമ്പലപ്പുഴ: കെട്ടിട നിർമ്മാണം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും തുറന്നു പ്രവർത്തിക്കാതെ ആയുർവേദ ഡിസ്പൻസറി. 50 ലക്ഷം രൂപ മുടക്കി തകഴി ഗവ.ആയൂർവേദ ഡിസ്പൻസറിയ്ക്കു വേണ്ടി കെട്ടിടം നിർമ്മിച്ചത്. കഴിഞ്ഞ 3 വർഷമായി ഡിസ്പൻസറി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതിട്ടും വാടകക്കെട്ടിടത്തിൽ ഡിസ്പെൻസറി പ്രവർത്തിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നൂറു കണക്കിനു രോഗികൾക്ക് പ്രയോജനം ലഭിക്കുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ മന്ത്രിയേ കിട്ടാത്തതിനാലാണ് കെട്ടിടം തുറന്നുകൊടുക്കാത്തത് എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഡിസ്പൻസറി പുതിയ കെട്ടിടത്തിലേക്ക് ഉടൻ തന്നെ മാറ്റി പ്രവർത്തിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ ട്രഷറർ ചമ്പക്കുളം രാധാകൃഷ്ണൻ, കൺസ്യൂമർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കരുമാടി മോഹൻ എന്നിവർ ആവിശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |