ചെന്നൈ: ചെന്നൈയിൽ കൊല്ലം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ഫൗസിയയെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞതിന്റെ പ്രതികാരമായാണ് ഫൗസിയയെ സുഹൃത്തായ ആഷിഖ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
തെന്മല സ്വദേശിയാണ് ഫൗസിയ. കുളത്തൂപ്പുഴ സ്വദേശിയായ ആഷിഖാണ് ഫൗസിയയെ കൊലപ്പെടുത്തിയത്. 20 വയസുള്ള ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് പെൺകുട്ടിയെ ഉപദ്രവിച്ചതിന് ആഷിഖ് പോക്സോ കേസിൽ അറസ്റ്റിലായിരുന്നു, മൂന്നുമാസത്തോളം ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആഷിഖ് പിന്നീട് ഫൗസിയ മൊഴി മാറ്റിയതോടെയാണ് മോചിതനായത്.
പിന്നീട് ഇവർ വീണ്ടും അടുത്തു. വിവാഹത്തിന് തയ്യാറാണെന്ന് ആഷിഖ് അറിയിച്ചെങ്കിലും ഫൗസിയയുടെ കുടുംബം തയ്യാറായില്ല. ചെന്നൈയിലെ ഹോട്ടൽമുറിയിൽ വച്ച് ഫൗസിയയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കി. ചിത്രം അച്ഛന് അയച്ചുകൊടുക്കുകയു ചെയ്തു. അഞ്ച് വർഷം തനിക്കൊപ്പം ഉണ്ടായ ശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കിയെന്ന് സ്റ്റാറ്റസിൽ എഴുതിയിരുന്നു. പിന്നാലെ പ്രതി പൊലീസിൽ കീഴടങ്ങി,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |