മുക്കൂട്ടുതറ : കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രിവേണമെന്ന അരനൂറ്റാണ്ടായുള്ള ആവശ്യം ഇതുവരെ നടപ്പായില്ല. ആശുപത്രി സ്ഥാപിച്ചാൽ സീസൺ കാലയളവിൽ ശബരിമല തീർത്ഥാടകർക്ക് ഉൾപ്പെടെ പ്രയോജനപ്പെടുത്താം.
മുക്കൂട്ടുതറ, പ്രപ്പോസ്, എലിവാലിക്കര, മുട്ടപ്പള്ളി, പാണപിലാവ്, എരുത്വാപ്പുഴ, കണമല, മൂക്കൻപെട്ടി, കാളകെട്ടി, എഴുകുംമൺ, എയ്ഞ്ചൽവാലി, കിസുമം, മൂലക്കയം, തുലാപ്പള്ളി, നാറാണംതോട്, വട്ടപ്പാറ, ഉമ്മിക്കുപ്പ, ഇടകടത്തി, അറയാഞ്ഞിലിമൺ, കൊല്ലമുള, ചാത്തൻതറ തുടങ്ങി മലയോരമേഖലയിലെ ഒട്ടേറെ കുടുംബങ്ങൾക്കും ആശ്രയമാകും. ആശുപത്രിയില്ലാത്തതിനാൽ കിലോമീറ്ററുകൾ അകലെ എരുമേലി സർക്കാർ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടാണ് പ്രദേശവാസികൾ.
റബ്ബർവില ഇടിവും വന്യമൃഗശല്യവും കർഷകരെ കടക്കെണിയിലാക്കുന്ന സാഹചര്യത്തിൽ, അസുഖംവന്നാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാവാത്ത സാഹചര്യമാണ്. ശബരിമലപാതയുടെ ഭാഗമായ മുക്കൂട്ടുതറയിൽ ആശുപത്രി സ്ഥാപിച്ചാൽ ശബരിമല തീർഥാടകർക്കും പ്രയോജനമാകും''
കെ.കെ. രാമകൃഷ്ണൻ, കേരളകൗമുദി ഏജന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |