തിരുവനന്തപുരം: പാറ്റൂരിന് സമീപത്തുവച്ച് കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ ഗോവയിൽ നിന്ന് പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ 18 വരെ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഓംപ്രകാശിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഉടൻ അപേക്ഷ നൽകും.
ജനുവരി 8ന് പുലർച്ചെ 3നാണ് പാറ്റൂരിന് സമീപത്തുവച്ച് ഓംപ്രകാശും സംഘവും കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ, സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ, ജഗതി സ്വദേശി പ്രവീൺ, പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെ വെട്ടിപ്പരിക്കേല്പിച്ചത്. തുടർന്ന് ഒളിവിയിൽ പോയ ഓംപ്രകാശ് ഗോവയിലെ കാസിനോകളിലും മറ്റുമായിരുന്നു താമസിച്ചു വരികയായിരുന്നു. ലോക്കൽ പൊലീസ് പ്രതിയെ പിടികൂടാതെ വന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസിൽ ഓം പ്രകാശ് എട്ടാം പ്രതിയാണ്. വധശ്രമം,ഭീഷണി ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |