ന്യൂഡൽഹി: 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ഡൽഹി ആനന്ദ് പർബത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബലാത്സംഗ കേസിലെ പ്രതിയായ പ്രേം സിംഗ് ആണ് ഇരയുടെ മകൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.
ആസിഡ് വീണ പെൺകുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ പ്രതിക്കെതിരെ നൽകിയ ബലാത്സംഗ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി അവരുടെ വീട്ടിലേയ്‌ക്ക് ഇന്നലെ എത്തിയത്. എന്നാൽ, പെൺകുട്ടിയുടെ അമ്മ ഇയാളെ വീടിന് മുന്നിൽ തടഞ്ഞ് നിർത്തി പരാതി പിൻവലിക്കില്ല എന്ന് തറപ്പിച്ച് പറഞ്ഞു. ഇതോടെയാണ് പ്രേം സിംഗ് കൈയിൽ കരുതിയിരുന്ന ആസിഡ് കുട്ടിക്ക് നേരെ ഒഴിച്ചത്. ശേഷം ഇയാൾ കുടിക്കുകയും ചെയ്തു. പരാതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |